രോഗി ഇച്ഛിച്ചതും പാര്‍ട്ടി കല്‍പ്പിച്ചതും പാല് - ഇതാണ് വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം. കമ്മ്യുണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങിലായി മുള്‍ മുന്നയിലായിരുന്നു. ആര് മത്സരിക്കണം ആര് മത്സരിരുത്. പാര്‍ട്ടിയെ സംബന്ധിച്ച് പടലപ്പിണക്കങ്ങളും പ്രശ്‌നം വഷളാക്കി. അഞ്ച് വര്‍ഷം ജനഹിതം കൊണ്ട് മാത്രം മുഖ്യമന്ത്രിയായ വി.എസ്സിന് ടിക്കറ്റ് നല്‍കിയില്ല. പ്രശ്‌നം കലുഷിതം. മാധ്യമങ്ങള്‍ പ്രശന്ങ്ങളേറ്റെടുത്തു. വി.എസ്സിനു വേണ്ടിയാണെങ്കില്‍ പോട്ടെ പക്ഷെ എന്തിനൊക്കെയോ? പാര്‍ട്ടിയിലെ വി.എസ് വിരുദ്ധര്‍ ആണയിട്ടു.
പക്ഷെ, അതേസമയമാണ് വിക്കീലീക്‌സ് രേഖ പുറത്തുവരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയില്‍ യു.എസ്സിനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖ. അത് മാധ്യമങ്ങളില്‍ ഒറ്റക്കോളം വാര്‍ത്തകളില്‍ ഒതുങ്ങി. നാട്ടുകാര്‍ നാളെ മാവോയിസ്റ്റുകളായാല്‍ കുറ്റം പറയരുത്. ആദ്യമേ പറയട്ടെ ഇവിടെ പറയുന്നതൊന്നും രാജ്യവിരുദ്ധമല്ല. കാരണം, രാജ്യത്തെ ജനങ്ങള്‍ അതു തീരുമാനിക്കുമെന്നുറപ്പുണ്ട്. എന്തായാലും വി.എസ്സിന് സ്ഥാനാര്‍ത്ഥിത്വം കിട്ടി. ഇനി വേറൊരു കാര്യം വി.എസ്സ് പുണ്യവാളനാണോ എന്നാതാണ്. ഇടയ്ക്കും തലയ്ക്കും പലമാധ്യമങ്ങളിലും ഉയര്‍ന്നു വന്ന ചോദ്യമനുസരിച്ച് അല്ലായിരിക്കാം. പക്ഷെ, ഈയടുത്ത കാലത്ത് ജനഹിതം കൊണ്ട് മാത്രം ഉയര്‍ന്നു വന്ന നേതാവെന്നത് വി.എസ്സിന് മാത്രം അര്‍ഹതപ്പെടാവുന്ന സ്ഥാനമാണ്. അതാണ് വീണ്ടും ആവര്‍ത്തിക്കുന്നത്.
പാര്‍ട്ടിയെ സംബന്ധിച്ച് പണ്ട് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ലോകര്‍ക്കു മുന്നിലവതരിപ്പിച്ച മാര്‍ക്ക് ഏന്റണീസ് സ്പീച്ച് പോലെയൊന്ന്. ഇവിടെ മാര്‍ക്ക് ആന്റണിയായത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പടലപ്പിണക്കങ്ങളാണ്. അതുകൊണ്ട് തന്നെ ജനഹിതം എന്തായിരിക്കും എന്നതിനെ പറ്റിയുള്ള ആശങ്ക ചെന്നിത്തലയുടെയും, ഉമ്മന്‍ ചാണ്ടിയുടേയും മുഖത്ത് വ്യക്തമായി വായിച്ചെടുക്കാം. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിനോട് അടുത്ത് കിട്ടിയ 'മെസ്സി ഗോള്‍' ആണെന്നതില്‍ സംശയമില്ല. ഒരു പക്ഷെ അവര്‍ക്ക് ചോദിക്കാം 'ഇനി എന്തുണ്ട് ബാക്കി, പുരഞ്ചയമായതൊക്കെ സൗഭദ്രമാണെന്നു തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ. പക്ഷെ ഇങ്ങനെയൊക്കെ ചോദിക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്രയേറെ വളര്‍ന്നിട്ടുണ്ടോ? ചോദ്യം സവിശേഷമാണ് പ്രവര്‍ത്തിയിലൂടെ തെളിയിക്കട്ടെ.
അവസരം വരുമ്പോള്‍ എല്ലാം മറന്ന് സൗഭാഗ്യങ്ങളെ പൂകുക എന്നത് റൈറ്റിസ്റ്റുകളുടെ സ്ഥിരം സ്വഭാവമാമാണെന്നും ഒരോ കോണ്‍ഗ്രസ്സുകാരനും അടിസ്ഥാനപരമായി ആ സ്വഭാവ വിശേഷം കാത്തുസൂക്ഷിക്കുന്നുമുണ്ടെന്നും നമുക്ക് കാണാവുന്നതാണ്. അപ്പോഴാണ് ഒരു സംശയം. ചില സുഹൃത്തുക്കള്‍ ജീവിതത്തിലുടനീളം സോഷ്യലിസ്റ്റാവുകയും കമ്യൂണിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്റെ അടുത്ത സുഹൃത്തിനെപ്പോലെ. എന്തു ചെയ്യും. ബഗത് സിങ്ങെന്ന പുരോഗമന വാദിയോടും, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരോടും അമേരിക്കന്‍ വിഷയം എങ്ങിനെ റൈറ്റിസ്റ്റുകാര്‍ വിശദ്ദീകരിക്കുമെന്നു മാത്രമാണ് അവനോട് എനിക്ക് ചോദിക്കാനുള്ളത്.
ഒരുപക്ഷേ വീട്ടിലേക്ക് തിരിച്ചു വരാം എന്ന് പറഞ്ഞ് അല്ലെങ്കില്‍ ഈ വീട്ടുമുറ്റത്തൊരു ബെന്റിലി ഉണ്ടാവും നാളെ എന്നു പ്രത്യാശ കൊടുത്ത് ഒരു കമ്മ്യൂണിസ്റ്റ് 'അണിയും' വീടു വിടുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ചിലപ്പോള്‍ പ്രതീക്ഷകളുള്ള അണികളും കാണും പക്ഷെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കാണ് വരുന്നതെന്നുകൊണ്ട് തന്നെ ഏറിയ കൂറും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചായിരിക്കും വരുന്നത്.
പിന്നെ ഖദറും മറ്റും ഇട്ടിറങ്ങിയ ഒരു ബി.ജെ.പി സുഹൃത്ത്(ആശയപരമായി മാത്രം) എന്നോട് പറഞ്ഞത് നാളെ നമ്മള്‍ക്ക് എങ്ങിനെ സമ്പന്നനാവാം എന്നു ചിന്തിച്ചാല്‍ മതിയെന്നാണ്. അല്ലാതെ പാര്‍ട്ടിയേതെന്നും മറ്റും നോക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
ഇനി യു.പി.എ സര്‍ക്കാരിനെ പറ്റിയാവട്ടെ. അമേരിക്കയുടെ കൈയ്യില്‍ നിന്നും പണം വാങ്ങി മിഷേല്‍ ഒബാമക്ക് ഇന്ത്യയില്‍ ഡാന്‍സ് ചെയ്യാനം മറ്റും അവസരമുണ്ടാക്കിക്കൊടുക്കുമ്പോള്‍, സംശയം കൊണ്ട് ചോദിക്കട്ടെ സുഹൃത്തേ നമുടെ പ്രധാനമന്ത്രിയും യി.പി.എ സെക്രട്ടറി സോണിയാ ഗാന്ധിയും ഉറങ്ങുകയായിരുന്നോ? ഇന്ത്യ ആണവ രാജ്യമായതിനു ശേഷമാണ് അണവക്കരാര്‍ രംഗത്തെത്തിയത്. ആണവക്കരാര്‍ സംഭന്ധിച്ച് പാര്‍ലിമെന്റില്‍പ്പോലും അമേരിക്ക ഇടപെട്ടെങ്കില്‍( ഇനന്‍ഫോസിസ് എന്ന ഇന്ത്യ്ന്‍ കമ്പനിയെ തട്ടുകടക്കാരെന്നും, ഇന്ത്യക്കാരെയൊക്കെ അവരുടെ അംഗരക്ഷകരായും കണ്ട രാജ്യമാണ് അമേരിക്ക) എന്താണ് നമ്മിടെ ഇന്റഗ്രിറ്റി.
ഇതൊക്കെ കേട്ട യഥാര്‍ത്ഥ ഇന്ത്യക്കാരാ നിങ്ങള്‍ക്ക് പോയി ആത്മഹത്യ ചെയ്തുകൂടെ? ഇനി എന്തുണ്ട് ബാക്കി? അഹിംസയാണോ? അങ്ങിനെയെങ്കില്‍ ഞാന്‍ ആരെയും ഉപദ്രവിക്കില്ല എന്നും പറഞ്ഞ് എവിടെയെങ്കിലും പോയി കിടന്നുറങ്ങുകയല്ലേ നല്ലത്?
എന്നെ ആലട്ടുന്നത് വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വം അല്ല. മറിച്ച് ഔട്ട് ലുക്കില്‍ അരുന്ധതി റോയ് മാസങ്ങളോളം മാവോയിസ്റ്റുകള്‍ളോടൊപ്പം താമസിച്ച് എഴുതിയ അനുഭവ കഥയ്ക്ക് മേല്‍ വന്ന കുറിപ്പുകളാണ്. ഈ കുറിപ്പുകളില്‍ ഇന്ത്യ എവിടെയെത്തി നില്‍ക്കുന്നുവെന്ന് വ്യത്മായി അറിയാം. ഉയരത്തിലോടുന്ന കാര്‍ വിപണിയുടെ കുതിപ്പും, ഐ.പി.എല്ലില്‍ അഭിനവ ദ്രാവിഡിനെ, ടെന്‍ഡുല്‍ക്കറിനെയ്യല്ല, കണ്ടെത്താനുള്ള ഇന്ത്യന്‍ തട്ടുകടക്കാരന്റെ ആഗ്രഹവുമൊക്കെ വെള്ളത്തില്‍ വരയ്ക്കുന്ന വരയല്ലെ?
എന്തായാലും വി.എസ്സ് മത്സരിക്കട്ടെ അതിന് മുന്‍പ് പാര്‍ട്ടി അണികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ താഴെ കൊടുക്കുന്നു. ഇത് ആരും കമ്യൂണിസ്റ്റാവാന്‍ പറഞ്ഞതല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ നമുടെ സര്‍ക്കാര്‍ പറയുന്നത് പോലെ തട്ടുകടക്കാരായി തുടരാം. കാലാപാനിയിലെ ആ സംഭാഷണമാണ് ഓര്‍മ വരുന്നത് 'ഏന്‍ ഇന്ത്യന്‍സ് ബാക്ക് ഈസ് നോട്ട് യുവര്‍ ഫൂട്ട് ബോര്‍ഡ്' എന്നതായിരുന്നു അത്. എന്നിട്ട് ഇന്ത്യക്കാര്‍ക്ക് എന്തു ചെയ്യാന്‍ പറ്റി നമള്‍ക്ക് ആലോചന തുടരാം. ക്ഷമിക്കണം, ഗാന്ധിജിയെ മറന്ന് തട്ടുക്കടക്കാരായി തുടരാം. വൈകിയെങ്കിലും ഇതൊക്കെ മനസ്സിലാക്കി തന്ന വിക്കീലീക്‌സിനു സ്ഥുതി.
Use a QR code scanner...
1. Open
your prefered QR code scanner.
(Do not have
barcode app? Get
one here or more on the barcode page).
2. Point
your phone camera at the QR code below and scan it.
3. Follow
the onscreen instructions to proceed with the page view in mobile,
tablet etc.
